11.09.2012

ആയുര്‍വേദ വികാസം തനത് ശൈലിയില്‍

ആയുര്വേദത്തിന്റെ വികാസത്തിന് ഒരു തനത് ശൈലി ഉണ്ട്. അലോപ്പതിപോലെയല്ല അതിന് വ്യക്തമായ അടിത്തറയുണ്ട്. ആ അടിത്തറ എന്ന് പറയുന്നത് അതിന്റെ സിദ്ധാന്തങ്ങളാണ്. കാര്യകാരണത്തില് ആധിഷ്ടിതമാണത്. 

കാര്യകാരണങ്ങള് എന്ന് പറയുമ്പോള് ആധുനിക ശാസ്ത്രത്തിന്റെ കാര്യകാരണങ്ങളല്ല. ആയുര്വേദത്തിന് അതിന്റേതായ കാര്യകാരണങ്ങളുണ്ട്. ഒരു അസുഖം എങ്ങനെയുണ്ടാകുന്നു, ഒരു മരുന്ന് എങ്ങനെ ശരീരത്തില് പ്രവര്ത്തിക്കുന്നു എന്നെല്ലാം ആയുര്വേദത്തില് തനതു സിദ്ധാന്തങ്ങളുപയോഗിച്ചുകൊണ്ടുള്ള കാര്യ കാരണ വിശദീകരണങ്ങളുണ്ട്.

 ഉദാഹരണം;
കുറുന്തോട്ടി കേവല വാതരോഗങ്ങളെ മാറ്റുന്നു. എന്തുകൊണ്ട്?
ഉത്തരം:- കുറുന്തോട്ടി വാതപിത്തശാമകമാണ് ബൃംഹണമാണ്.
ചോ:അതെന്തുകൊണ്ട്?
ഉത്ത: കുറുന്തോടി മധുര രസ, സ്നിഗ്ധ ഗുണമുള്ള, ശീതവീര്യ ദ്രവ്യമാണ്.
ചോ; അതെന്തുകൊണ്ട്?
ഉത്ത: ജല ഭൂമി മഹാഭൂത പ്രധാന ദ്രവ്യമായത് കൊണ്ട്.

എന്നിങ്ങനെ പോകുന്നു ആയുര്വേദത്തിലെ കാര്യകാരണ സിദ്ധാന്തപ്രകാരമുള്ള വിശദീകരണം. അതില് ഉറച്ചു നിന്നെങ്കില് മാത്രമേ ആത്യുര്വേദപ്രകാരം നന്നായി ചികിത്സികാന് സാദ്ധിക്കൂ. അല്ലാതെ ഇന്ന അസുഖത്തിന് ഇന്ന മരുന്ന് എന്ന രീതിയാണെങ്കില് സകലമാന രോഗത്തിനും മരുന്ന് കാണാതെ പഠിച്ച് വയ്ക്കേണ്ടി വരും. തനിക്ക് മരുന്നറിയാത്ത അസുഖവുമായി ഒരാള് വന്നാല് ചുറ്റിപോകുകയും ചെയ്യും. എന്നാല് ആയുര്വേദ സിദ്ധാന്തങ്ങളില് അടിയുറച്ച് നില്ക്കുന്നൊരാള്ക്ക് വളരെ കുറച്ച് മരുന്നു മതി ഏത് രോഗവും ചികിത്സിക്കാം. 
 
 ആയുര്വേഡത്തിന്റെ വികാസത്തേക്കുറിച്ച് പറയുമ്പോഴും ഇത് പ്രധാനമാണ്. ആയുര്വേദം സിദ്ധാന്തങ്ങളില് അടിയുറച്ച് നില്ക്കും എന്നാല് ആധുനികം ഇടക്കിടക്ക് സിദ്ധാന്തങ്ങളും പ്രയോഗവും മാറ്റും.

ഇനി ആയുര്വേദത്തിന്റെ വികാസത്തിലേക്ക് കടക്കാം. അയുര്വേദത്തിന്റെ വികാസത്തിന് തനത് രീതി ഉണ്ട് എന്ന് ഞാന് പറഞ്ഞല്ലോ. അതെന്താണെന്ന് നോക്കാം. ഇന്നുവരെ ആയുര്വേദം വികസിച്ചത് ആന്തരികമായി തനിമ നിലനിര്ത്തിക്കൊണ്ട് ബാഹ്യമായി കാലത്തിന് അനുസരിച്ച് മാറിയാണ്.. എന്ന് വച്ചാല് അടിസ്ഥാന സിദ്ധാന്തങ്ങളില് ഉറച്ചുനിന്ന് കൊണ്ട് പ്രായോഗിക തലത്തില് വ്യത്യാസങ്ങള് വരുത്തിയാണ്. 
 
 ഉദാഹരണം പറഞ്ഞല് ചരകസം ഹിതയില് ആമവാതം മുതലായ രോഗങ്ങള് പ്രാധാന്യത്തോടെ പറഞ്ഞിട്ടില്ല. കാരണം ആ കാലത്ത് ആമവാതം അത്രയും ജനങ്ങള്ക്ക് വന്നിരുന്നില്ലായിരുന്നിരിക്കണം. എന്നാല് പിന്നീട് വന്ന മാധവ നിദാത്തില് വിശദമായിത്തന്നെ ആമവാതത്തെപറ്റി പറഞ്ഞിട്ടുണ്ട്. കാരണം മാധവാചാര്യന്റെ കാലമായപ്പൊഴേക്കും ആളുകളുടെ ജീവിതശൈലിയില് മാറ്റം വന്നു. രോഗകാരണങ്ങള് മാറി. അതിനനുസരിച്ച് രോഗവും മാറി. ആപ്പോള് അന്നത്തേ ആചാര്യന് ചെയ്തത് സിദ്ധാന്തപ്രകാരം പുതിയ രോഗത്തെ മനസിലാക്കി എന്നിട്ട് ആയുര്വേദ പ്രകാരം വിശദീകരിച്ചു. അപ്പോള് വൈദ്യന്മാര്ക്ക് എളുപ്പമായി. അല്ലെങ്കില് ആശയക്കുഴപ്പം വന്നേനെ. 
 
അല്ലാതെ ഇന്നുള്ള സിദ്ധാന്തങ്ങള് കൊണ്ട് ഈ രോഗത്തെ ചികിത്സിക്കാന് ആകില്ല എന്നങ്ങ് പ്രഖ്യാപിച്ചിരുന്നെങ്കില് ആയുര്വേദത്തിന്റെ ഗതിയെന്താകുമായിരുന്നു.!

അതുപോലെ തന്നെയാണ് ഫിരംഗരോഗം (സിഫിലിസ്). പണ്ട് ഇന്ത്യയില് ഉണ്ടായിരുന്നില്ല ഇത്. എന്നാല് വിദേശികള് വരാന്തുടങ്ങിയതോടെ സിഫിലിസും ഇന്ത്യയില് വന്നു. മുകളില് പറഞ്ഞ അതേ സമീപനമാണ് അവിടേയും സ്വീകരിക്കപ്പെട്ടത്. ത്രിദോഷ സിദ്ധാന്തപ്രകാരം ലക്ഷണങ്ങളെ അപഗ്രധിച്ച് മനസിലാക്കി സംപ്രാപ്തിയും ചികിത്സയും വിവരിച്ചു.

ഇത് രണ്ട് ഉദാഹരണങ്ങള് മാത്രമാണ് ധാരളം രോഗങ്ങള് ഇനിയുമുണ്ട്.

ഇനി മരുന്നുകളെ കുറിച്ച് നോക്കാം.. സംഹിത കാലങ്ങളില് രസ ശാസ്ത്രം ആയുര്വേദത്തിന്റെ ഭാഗമായിരുന്നില്ല. എന്നാല് ശല്യതന്ത്രത്തിന്റെ അധപ്പതനവും, പിന്നീടുന്ന സമൂഹിക അവസ്ഥകളും ആയുര്വേദ ആചാര്യന്മാരെ കൊണ്ട് പുതിയ മരുന്നുകള്ക്കയുള്ള ഗവേഷണങ്ങള്ക്ക് പ്രേരിപ്പിച്ചു.അന്നു വരെ ചെയ്തുവന്ന ശസ്ത്രക്രിയ നിയമപരമല്ലാതായതുമൂലം ശസ്ത്രകിയ ഇല്ലാതെ മരുന്നുകൊണ്ട് രോഗം മറ്റേണ്ടിവന്നു അവര്ക്ക് അങ്ങനെയുള്ള അന്വേഷണങ്ങള്ക്കിടയില് ആചാര്യന്മാര് രസശാസ്ത്രം പഠിക്കുകയും അവരുടെ മരുന്നുകളേ ഉപയോഗിക്കുകയും ചെയ്തു. വെറുതെ ഉപയോഗിക്കുകയായിരുന്നില്ല. പരീക്ഷണങ്ങളിലൂടെ അയുര്വേദ സിദ്ധാന്തപ്രകരം മനസിലാക്കി അതിന് അനുസരിച്ച് ഉപയോഗിക്കാന് പര്യാപ്തമാക്കുകയും ചെയ്തു.
 
 അല്ലാതെ ഇന്ന സുഖത്തിന് ഇന്നമരുന്ന് എന്ന രീതി വന്നില എന്നര്ത്ഥം. അപ്പോഴും ആയുര്വേദം ബാഹ്യമായി പ്രയോഗത്തില് മാറി. എന്നാല് ആന്തരികമായി സിദ്ധാന്തത്തില് മാറിയില്ല.

ഇനി വാഗ്ഭടാചാര്യന്റെ കാര്യം നോക്കാം. ചരാ സംഹിത സുശ്രുത സംഹിത എന്നിങ്ങനെ രണ്ട് ബൃഹത് സംഹിതകള് ഉള്ളപ്പോള്. എന്തിനാണ് അഷ്ടാംഗ സംഗ്രഹം എന്ന പുതിയ സംഹിത വാഗ്ഭടാചാര്യന് രചിച്ചത്? അതിന്റെ ഉത്തരം അദ്ദേഹം തന്നെ സംഹിതയില് പറയുന്നുണ്ട്. ശാസ്ത്രത്തെ യുഗാനുരൂപ സംദര്ഭമാക്കാനയിരുന്നു അത്. യുഗ- അനുരൂപ-സന്ദര്ഭം എന്നാല് കാലത്തിന് അനുസരിച്ച് എന്നര്ത്ഥം. ആയുര്വേദത്തേ കാലത്തിന് അനുസരിച്ച് ആക്കുകയായിരുന്നു വാഗ്ഭടാചാര്യന് ചെയ്തത്. 
 
കാലത്തിന് അനുസരിച്ച് എന്നു പറയുമ്പോള് യുക്തിവാദി പറയുന്നപോലെയാണെന്ന് കരുതരുത്. അദ്ദേഹം ഒരുപാട് കാര്യങ്ങള് മാറ്റി. എന്നാല് അടിസ്ഥാന സിദ്ധാന്തത്തില് ഒന്നുപോലും മാറ്റിയില്ല. ചരക സുശ്രുത സംഹിതകളിലെ അഭിപ്രായ വ്യത്യാസങ്ങള്ക്ക് യുക്തിയുക്തമായ സമന്വയമുണ്ടാക്കി, പുതിയ രോഗങ്ങള് വിവരിച്ചു, പുതിയ മരുന്നുകള് എഴുതി, എന്തിന് പറയുന്നു ശസ്ത്രക്രിയ ഉപകരണങ്ങളില് സുശ്രുതന് പറയാത്ത പുതിയ ഉപകരണങ്ങളേ കുറിച്ച് പറഞ്ഞു. എന്നിട്ടും ത്രിദോഷ സിദ്ധാന്തങ്ങളില് ഒന്നുപോലും കുറഞ്ഞില്ല. ഷട് രസങ്ങളില് ഒന്നുപോലും കൂടിയുമില്ല,

സുശ്രുതന്റെ കാര്യം നോക്കുക. ഏറ്റവും അത്യാധുനികമായ കാര്യങ്ങളാണ് പുള്ളി അന്നുപയോഗിച്ചത്. സുശ്രുതന് രോഗദര്ശനാര്ത്ഥം നാടി യന്ത്രം ഉപയോഗിച്ചു ഇന്നു നമ്മള് അതിന്റെ മോഡിഫിക്കേറ്റട് വേര്ഷന് ഉപയോഗിക്കും. മലദ്വാരത്തിന്റെ ഉള്ളിലുള്ള അര്ശസിനെ ശരിക്കും കാണുവാന് അതിരാവിലേ സൂര്യരശ്മി ചരിഞ്ഞു പതിക്കുന്ന സമയത്ത് പൈല്സിന്റെ ശസ്ത്രക്രിയ ചെയ്യാന് പറയുന്നു. ഇന്നു നമുക്ക് അധുനിക പ്രകാശസ്രോതസുകളുണ്ട് അതുപയോഗിക്കും. ശബ്ദ പരീക്ഷക്ക് അന്ന് വെറും ചെവി ഉപയോഗിച്ചു ഇന്ന് സ്റ്റെതസ്കോപ്പ് ഉപയോഗിക്കും.

അതുകൊണ്ട് ഞാന് പറയുന്നത് അടിസ്ഥാന സിദ്ധാന്തങ്ങളെ മാറ്റാതെ ആധുനിക വിജ്ഞാനത്തെ സ്വാംശീകരിക്കാന് നമുക്ക കഴിയണം എന്നാണ്. സ്വാംശീകരണമാണ് വേണ്ടത് മൂടോടെയുള്ള പരിവര്ത്തനമല്ല. അതിന് ആയുര്വേദ ഡോക്ടര്മാര് മോഡേണിന്റെ പ്രാധമിക പാഠങ്ങള് പഠിക്കണം.

ആചാര്യന് പറഞ്ഞപോലെ
സതതാധ്യയനം വാദഃ പരതന്ത്രാവലോകനം തദ്വിദ്യാചാര്യ സേവാ ച മേധാബുദ്ധികരോ ഗണഃ

തുടര്ച്ചയായ വായന സഹപ്രവര്ത്തകരുമായുള്ള ചര്ച്ചകള് മറ്റുള്ള ശാസ്ത്രങ്ങളെ മനസിലാക്കല് എന്നിവ വൈദ്യന്റെ ബുദ്ധിശക്തി വര്ദ്ധിപ്പിക്കുന്നു.

പരതന്ത്രാവലോകനം- മറ്റു ശാസ്ത്രങ്ങളും പഠിക്കണം എന്ന്. നോക്കൂ എത്ര ഉല്പതിഷ്ണുവാണ് ആചാര്യന്!

Copy right protected. Copy pasting disabled